ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരി വെടിവയ്പ്പില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഡാംഗ്രി ഗ്രാമത്തിൽ ഞായറാഴ്ച വൈകിട്ടാണ് ഭീകരർ വെടിയുതിർത്തത്. ഒരു പ്രത്യേക സമുദായത്തിൽപ്പെട്ട മൂന്ന് വീടുകൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ഈ സംഭവത്തിൽ 4 പേർ മരിച്ചു.
കൂടാതെ സംഭവത്തിൽ 6 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ രജൗരിയിലെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് ഡാംഗ്രി ഗ്രാമത്തിലെ ജനങ്ങൾക്കിടയിൽ കടുത്ത അമർഷമുണ്ട്. ഗ്രാമചത്വരത്തിൽ മൃതദേഹങ്ങളുമായി ഗ്രാമവാസികൾ പ്രകടനം നടത്തി. രാത്രി മുഴുവൻ ആളുകൾ മൃതദേഹങ്ങളുമായി ഗ്രാമത്തിന്റെ കവലയിൽ ഉണ്ടായിരുന്നു.
ലഭിച്ച വിവരം അനുസരിച്ച് നാല് മൃതദേഹങ്ങളുമായി ഡാംഗ്രി ഗ്രാമത്തിലെ ജനങ്ങൾ നിശബ്ദ പ്രതിഷേധം നടത്തി. ഡിസംബർ 16ന് രാവിലെ ആറ് മണിയോടെ ആൽഫ ആർമി ഗേറ്റ് ആക്രമിക്കപ്പെട്ടിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ആക്രമണം നടത്തിയ ഭീകരരെ പിടികൂടാനായിട്ടില്ല. രണ്ട് ഭീകരർ ഈ ഗ്രാമത്തിൽ ആക്രമണം നടത്തി.
ഗ്രാമത്തിന്റെ നടുവിലുള്ളവരെയാണ് ഭീകരർ ആദ്യം തിരിച്ചറിഞ്ഞതെന്ന് സംഭവത്തെക്കുറിച്ച് ഡാംഗ്രിയുടെ സർപഞ്ച് ധീരജ് ശർമ പറഞ്ഞു. കൊല്ലുന്നതിന് മുമ്പ് ഭീകരർ തിരിച്ചറിയൽ കാർഡ് ചോദിച്ചു, തിരിച്ചറിയൽ കാർഡിൽ ഹിന്ദു പേര് കണ്ടയുടൻ ഭീകരർ അവരെ വെടിവച്ചു.
സംഭവത്തിൽ ഒരേ കുടുംബത്തിലെ രണ്ട് പേർ മരിച്ചു, ഇരുവരും അച്ഛനും മകനുമാണ്. സ്ത്രീകളോടും ഭീകരർ മോശമായി പെരുമാറി. സ്ത്രീകളുടെ മുടി വലിച്ചുകീറുകയും മർദിക്കുകയും, മർദ്ദിച്ച ശേഷം സ്ത്രീകളെ മുറിയിൽ പൂട്ടിയിട്ടു. എന്നിട്ട് വെടിയുതിർത്തു.
സംഭവത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച രജൗരി ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ആക്രമണത്തിന് ശേഷം പ്രദേശം വളഞ്ഞ് ഭീകരർക്കായുള്ള തിരച്ചിൽ ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക