ഡല്‍ഹി: ലോകമെമ്പാടും ആമസോണ്‍ 18,000 ജീവനക്കാര്‍ക്ക് പുറത്തേക്കുള്ള വഴി തുറന്നിരിക്കുകയാണ്. പിരിച്ചുവിടലിന് ഇരയായ കെനിയന്‍ ഐടി പ്രൊഫഷണലായ ടോം എംബോയ ഒപിയോ തന്റെ കഥ ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തി.
മാറിക്കൊണ്ടിരിക്കുന്ന ബിസിനസ്സ് ലാന്‍ഡ്സ്കേപ്പ് ചൂണ്ടിക്കാട്ടി ആമസോണ്‍ എങ്ങനെയാണ് തന്നെ പുറത്താക്കിയതെന്ന് ഒപിയോ ഒരു ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍ വിശദീകരിച്ചു. തനിക്ക് യൂറോപ്പിലേക്കായിരുന്നു ജോലിയുടെ ഭാഗമായി പോകേണ്ടിയിരുന്നത്. എന്നാല്‍ ഷിഫ്റ്റിന് 4 ദിവസം മുമ്പ് അദ്ദേഹം കമ്പനിയുടെ ഭാഗമല്ലെന്ന് അറിയിപ്പ് ലഭിച്ചു.
യൂറോപ്പിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനായി തന്റെ വീടും കാറും വിറ്റതായി ഒപിയോ പറഞ്ഞു. സ്ഥലം മാറ്റത്തിന് ശേഷം തിങ്കളാഴ്ച കമ്പനിയിലെ തന്റെ ആദ്യ ജോലി ദിവസമാകുമായിരുന്നെങ്കിലും ഇപ്പോള്‍ അത് നടക്കില്ല. കഴിഞ്ഞ 6 മാസമായി തന്റെ കുടുംബം യൂറോപ്പിലേക്ക് മാറാന്‍ തയ്യാറെടുക്കുകയാണെന്ന് ഒപിയോ എഴുതി.
തനിക്ക് ജോലിയില്ലെന്ന വാര്‍ത്ത കേട്ടപ്പോള്‍ ഹൃദയം തകരുന്ന പോലെയാണ് തോന്നിയത്. ഇനി കുടുംബത്തോടൊപ്പം കൗണ്‍സിലിങ്ങിന് പോകുമെന്നും മാനസിക വിഷയം മാറാന്‍ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക