ഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തില്‍ കരുത്തുറ്റ ശക്തി പ്രകടനത്തിരനൊരുങ്ങി ഇന്ത്യന്‍ വ്യോമസേനയും നാവികസേനയും. IAF-ന്റെ 50 യുദ്ധ വിമാനങ്ങളാണ് ഇത്തവണ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കുക. കഴിഞ്ഞ വർഷം രാജ് പഥിനെ “കർത്തവ്യ പഥ്” എന്ന് പുനർനാമകരണം ചെയ്തതിന് ശേഷം നടക്കുന്ന ആദ്യ റിപ്പബ്ലിക് ദിന ആഘോഷമാണിത്.
‘ഒരു പക്ഷേ ഇതില്‍ പല യുദ്ധവിമാനങ്ങളും ഇതാദ്യമായും ഒരുപക്ഷേ അവസാനമായും ആയിരിക്കാം പ്രദർശിപ്പിക്കുക, പരിപാടിയിൽ പങ്കെടുക്കുന്ന 50 വിമാനങ്ങളിൽ നാവികസേനയുടെ IL-38 ഉൾപ്പെടുന്നു’, IAF ഉദ്യോഗസ്ഥൻ പറഞ്ഞു.
44 വർഷത്തോളം സേനയുടെ ഭാഗമായിരുന്ന, ഇന്ത്യൻ നാവികസേനയുടെ അഭിഭാജ്യഘടകമാണ് സമുദ്ര നിരീക്ഷണ വിമാനമായ IL-38. ഇന്ത്യന്‍ നാവികസേനയുടെ സീ ഡ്രാഗൺ എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ റഷ്യന്‍ നിര്‍മ്മിത വിമാനം 44 വർഷം ഇന്ത്യൻ നാവികസേനയുടെ ഭാഗമായിരുന്നു. നാല് പതിറ്റാണ്ട് നീണ്ട സേവനത്തിനുശേഷം കഴിഞ്ഞ വർഷം ജനുവരി 17നാണ് വിരമിച്ചത്. IN-301 എന്നും അറിയപ്പെടുന്ന ഈ വിമാനം ഗോവയിലെ ഇന്ത്യൻ നേവൽ എയർ സ്ക്വാഡ്രൺ 315 – ‘വിംഗ്ഡ് സ്റ്റാലിയൻസ്’ ന്റെ ഭാഗമായിരുന്നു.
റിപ്പബ്ലിക് ദിനാഘോഷപരേഡിൽ പ്രദർശിപ്പിക്കുന്ന IAF ടാബ്ലോയുടെ മാതൃകയും ഇന്ത്യൻ വ്യോമസേന ഡല്‍ഹിയില്‍ നടന്ന പത്രസമ്മേളനത്തിൽ അനാച്ഛാദനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക