ഡല്‍ഹി: കഴിഞ്ഞ വര്‍ഷം നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ റിസര്‍വ് ബാങ്ക് ഇന്ത്യയുടെ സ്വന്തം ഡിജിറ്റല്‍ കറന്‍സി ഘട്ടം ഘട്ടമായി പുറത്തിറക്കി. ഇതിനുശേഷം റിസര്‍വ് ബാങ്ക് അതിന്റെ വിപുലീകരണത്തിനായി അതിവേഗം പ്രവര്‍ത്തിക്കുന്നു.
അതേസമയം ഡിജിറ്റല്‍ കറന്‍സി (ഇ-രൂപ) ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും പേയ്മെന്റ് സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുമെന്നും ഫിസിക്കല്‍ ക്യാഷ് മാനേജ്മെന്റിന്റെ ചിലവ് കുറയ്ക്കുമെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) എക്സിക്യൂട്ടീവ് ഡയറക്ടര്‍ അജയ് കുമാര്‍ ചൗധരി പറഞ്ഞു. ഇതോടൊപ്പം സാമ്പത്തിക ഉള്‍പ്പെടുത്തലും വര്‍ദ്ധിക്കും.
സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി – ഇന്ത്യയുടെ കഥ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജി-20 ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ ഫ്രെയിംവര്‍ക്ക് വര്‍ക്കിംഗ് ഗ്രൂപ്പിന്റെ ദ്വിദിന യോഗത്തിന് മുന്നോടിയായാണ് പരിപാടി സംഘടിപ്പിച്ചത്.
ജനുവരി 30-31 തീയതികളിലാണ് യോഗം. മൊത്ത, ചില്ലറ വ്യാപാര മേഖലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി ആര്‍ബിഐ അവതരിപ്പിച്ചു.
ഫിസിക്കല്‍ കറന്‍സിയുടെ ഡിജിറ്റല്‍ രൂപമാണ് സിബിഡിസിയെന്നും കറന്‍സിയുടെ എല്ലാ സവിശേഷതകളും ഉണ്ടെന്നും ചൗധരി പറഞ്ഞു. മറ്റ് കറന്‍സികള്‍ പോലെ ഇതിന് പലിശ ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക