ഡല്‍ഹി: ഫെബ്രുവരി 1നാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. കേന്ദ്ര ബജറ്റോടെ ഡിമാന്‍ഡ് വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് കണ്‍സ്യൂമര്‍ ഗുഡ്സ് കമ്പനികള്‍. ഇത്തവണത്തേത് തീര്‍ച്ചയായും ജനകീയ ബജറ്റായിരിക്കുമെന്ന് മേഖല പ്രതീക്ഷിക്കുന്നുണ്ട്.
കൂടാതെ നഗരങ്ങളിലെ ഇടത്തരം വരുമാനമുള്ള കുടുംബങ്ങള്‍ക്ക് സഹായകമായേക്കാവുന്ന രീതിയില്‍ വിലയും ഇന്‍സെന്റീവുകളും നികുതി നിരക്കുകളും കുറക്കുക വഴി കാര്‍ഷിക വരുമാനം വര്‍ദ്ധിപ്പിക്കുന്നതില്‍ ബജറ്റ് ശ്രദ്ധ കേന്ദ്രീകരിച്ചേക്കാം. ഉല്പന്നങ്ങള്ക്ക് മേല്‍ കൂടുതല്‍ താങ്ങാനാകുന്ന തരത്തിലുള്ള ജിഎസ്ടി സ്ലാബുകളിലെ ചില മാറ്റങ്ങളും പ്രതീക്ഷിക്കുന്നുണ്ട്.
ഒരു വര്‍ഷം മുമ്പ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടും ഉപഭോഗം ആരംഭിക്കുന്നതില്‍ ബജറ്റ് പരാജയപ്പെട്ടു. കര്‍ഷകരുടെയും ഗ്രാമീണ ജനതയുടെയും കൈകളില്‍ ഡിസ്പോസിബിള്‍ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തില്‍, ഗോതമ്പ്, നെല്ല് കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില നേരിട്ട് നല്കുന്ന ശ്രമവും പരാജയമായിരുന്നു.
നിലവിലുള്ള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളുടേയും മന്ദഗതിയിലുള്ള വളര്‍ച്ചയുടെയും സമയത്താണ് ഇത്തവണ ബജറ്റ് അവതരിപ്പിക്കുന്നത്. മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ ഘടകങ്ങളായി ഉപഭോഗവും അറ്റ കയറ്റുമതിയും വര്‍ധിപ്പിക്കുന്ന നയങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് വളര്‍ച്ചാ വേഗത വീണ്ടെടുക്കുക എന്നതായിരിക്കണം സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഗോദ്റജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് പറയുന്നു.
800 ദശലക്ഷത്തിലധികം ആളുകള്‍ വസിക്കുന്ന ഗ്രാമീണ വിപണിയിലെ ഉപഭോക്താക്കളുടെ വാങ്ങല്‍ സ്വഭാവം പ്രധാനമായും കാര്‍ഷിക ഉല്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടു തന്നെ, ഈ വിപണി കഴിഞ്ഞ കുറച്ച് പാദങ്ങളില്‍ നഗരപ്രദേശങ്ങളില്‍ നിന്ന് വരുമാനത്തില്‍ പിന്നോട്ട് പോയിരുന്നു.
ഗ്രാമീണ വിപണികള്‍ സമ്മര്‍ദത്തില്‍ തുടരുകയാണെന്നും ഉത്തരേന്ത്യയില്‍ ശീതകാലം വൈകിയതോടെ അത് കൂടുതല്‍ പ്രശ്നമാകുമെന്നും അവര്‍ പറഞ്ഞു. മെച്ചപ്പെട്ട സാമ്പത്തിക അന്തരീക്ഷം, സര്‍ക്കാര്‍ സ്വീകരിക്കുന്ന മികച്ച നടപടികള്‍, വരാനിരിക്കുന്ന കേന്ദ്ര ബജറ്റിന്റെ പ്രതീക്ഷിത ഉത്തേജനം എന്നിവ വ്യവസായത്തിന്റെ വീണ്ടെടുക്കല്‍ വേഗത്തിലാക്കാന്‍ സഹായിക്കുമെന്നാണ് ഡാബര്‍ ഇന്ത്യയുടെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക