ഓരോ ഉത്സവങ്ങളും നൽകുന്നത് മനുഷ്യർ തമ്മിലുള്ള സഹവർത്തിത്വത്തിന്റെ സന്ദേശമാണെന്ന് സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്മാൻ. സഹവർത്തിത്വത്തിന്റെ കാഴ്ചകളായി ഉത്സവാഘോഷങ്ങൾ മാറുന്നത് സന്തോഷകരമായ കാര്യമാണ്.
മലപ്പുറം പാലൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ രഥോത്സവത്തിന്റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
‘സ്വന്തം തട്ടകത്തിലെ തൊഴിലിടത്തിലേക്ക് മടങ്ങിയെത്തിയ ഭാവനയ്ക്ക് തൊഴിൽ മന്ത്രിയുടെ ആശംസകൾ’
പാലൂർ ഷണ്മുഖ പുരസ്കാരം ചലച്ചിത്ര പ്രവർത്തകൻ ജോയ്മാത്യുവിന് മന്ത്രി സമർപ്പിച്ചു. എസ്. ജയചന്ദ്രൻ നായരുടെ പുസ്തകം ജോയ് മാത്യുവിന് നൽകി അദ്ദേഹം പ്രകാശനം ചെയ്തു. ഡോ. തൃത്താല ശങ്കരകൃഷ്ണൻ അഷ്ടപദി ആലപിച്ചു.
സീഡ് കം ഫെര്‍ട്ടിലൈസര്‍ ഡ്രില്‍; പുത്തന്‍ യന്ത്രവുമായി കാര്‍ഷിക സര്‍വകലാശാല
പാലൂർ ഉണ്ണിക്കൃഷ്ണ പണിക്കർ, ഗോപാലകൃഷ്ണ പണിക്കർ, ദേവദാസ് പണിക്കർ എന്നിവരുടെ സാന്നിധ്യത്തിൽ വിശിഷ്ടവ്യക്തികൾ ഭദ്രദീപം തെളിച്ചു. ഞായറാഴ്ച തൈപ്പൂയ രഥോത്സവ സമാപനത്തിൽ ആനകളുടെ അകമ്പടിയിൽ വാദ്യഘോഷങ്ങളോടെ രഥമെഴുന്നള്ളിപ്പ് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക