ആലപ്പുഴ : പുരുഷാധിപത്യമുള്ള ബോട്ട് ഡ്രൈവിംഗ് മേഖലയിൽ ഇനി സ്ത്രീ സാന്നിധ്യം. സ്രാങ്ക് ലൈസൻസ് നേടുന്ന സംസ്ഥാനത്തെ ആദ്യ വനിത എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഒരു വീട്ടമ്മ.
ചേർത്തല പെരുമ്പളം സ്വദേശിനി സന്ധ്യയാണ് കേരള ഇൻലാൻഡ് വെസൽ റൂൾ 2010 പ്രകാരമുള്ള സ്രാങ്ക് പരീക്ഷ എഴുതി ഈ ചരിത്രനേട്ടം സ്വന്തം പേരിൽ കുറിച്ചത്. ബോട്ട്, ബാർജുകൾ, മറ്റ് ജലവാഹനങ്ങൾ എന്നിവ ഓടിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് ആണ് സ്രാങ്ക് ലൈസൻസ്. മത്സ്യബന്ധന വെസൽ, ബാർജുകൾ എന്നിവയിൽ ജോലി നേടാൻ ഈ ലൈസൻസ് അനിവാര്യമാണ്. ബോട്ട് പരിശീലനത്തിന് ശേഷമായിരുന്നു എഴുത്ത് പരീക്ഷ. തേവര, നെട്ടൂർ, ആലപ്പുഴ എന്നിവിടങ്ങളിൽ കെട്ടുവഞ്ചി ഓടിച്ചു പരിചയം ഉള്ളത് സന്ധ്യക്ക് മുതൽകൂട്ടായി.
ലാസ്കർ ലൈസൻസ് നേടി, കുറഞ്ഞത് 2 വർഷം എങ്കിലും ജോലി ചെയ്തതിന് ശേഷമേ സ്രാങ്ക് ലൈസൻസിന് അപേക്ഷിക്കാനാകൂ. സ്റ്റീയറിംഗ് നിയന്ത്രണം, ബോട്ട് ഓടിക്കൽ എന്നീ ജോലികൾ എല്ലാം ചെയ്യാൻ അധികാരമുള്ള വ്യക്തിയാണ് സ്രാങ്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക