സാമ്പത്തിക വർഷത്തിന്റെ ആദ്യത്തെ മൂന്നുമാസത്തിനുള്ളിൽ ആകെ 8000 കോടി രൂപ കടമെടുക്കാൻ അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ടു. റിസർവ്ബാങ്ക് തത്വത്തിൽ കടമെടുപ്പിന് അനുമതി നൽകിയിട്ടുണ്ടെങ്കിലും കേന്ദ്രത്തിനു കൂടി അനുമതിക്ക് വിധേയമായിട്ടായിരിക്കും അന്തിമ തീരുമാനം എടുക്കുക.
ആധാറുമായി ബന്ധപ്പെട്ട വിരലടയാളം ശേഖരിക്കൽ ; ഇനി മൊബൈൽ ക്യാമറ തന്നെ ധാരാളം
കഴിഞ്ഞവർഷം 22,184 കോടി രൂപയാണ് കടമെടുക്കാൻ നിശ്ചയിച്ചതെങ്കിലും വിവിധ മേഖലകളിലെ മികവ് കണക്കിലെടുത്ത് കേന്ദ്രം അധിക തുക കടമെടുക്കാൻ അനുവദിച്ചതിനാൽ ആകെ 35,339 കോടി കടമെടുക്കാൻ സാധിച്ചു.
സംസ്ഥാനത്ത് റേഷൻ കയറ്റിറക്ക് കൂലിയിൽ 15 ശതമാനം വർധന
കിഫ്യുബിടെയും പെൻഷൻ കമ്പനിയുടെയും വായ്പകൾ സംസ്ഥാനത്തിന്റെ കടമായി കണക്കാക്കി കടമെടുക്കാനുള്ള പരിധി വെട്ടി കുറച്ചെങ്കിലും അധിക തുക അനുവദിച്ചത് കൊണ്ട് കൂടിയാണ് കഴിഞ്ഞവർഷം ശമ്പളവും പെൻഷനും മുടങ്ങാതിരുന്നത്. ബജറ്റ് രേഖകൾ പ്രകാരം ഈ സാമ്പത്തിക വർഷം 25,646 കോടി രൂപ പൊതു വിപണിയിൽ നിന്ന് കടമെടുക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക