പുതിയ നിരക്കിലുള്ള വൈദ്യുതി സർചാർജ് ജൂൺ ഒന്നിന് നിലവിൽ വരും. സംസ്ഥാനത്ത് നിലവിൽ യൂണിറ്റിന് 9 പൈസ വീതം സർചാർജ് പിരിക്കുന്നത് മെയ് 31 വരെ തുടരാനാണ് തീരുമാനം. അതേസമയം കഴിഞ്ഞവർഷം ജൂലൈ ഒന്നു മുതൽ സെപ്റ്റംബർ 30 വരെ അധികം ചെലവായ 195 കോടി രൂപ ഈടാക്കുന്നതിന് യൂണിറ്റിന് 30 പൈസയും ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 31 വരെ ചെലവായ 95 കോടി രൂപ ഈടാക്കുന്നതിന് യൂണിറ്റിന് 14 പൈസയും സർചാർജ് ചുമത്തണം എന്നാണ് വൈദ്യുതി ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്.
തദ്ദേശസ്ഥാപനങ്ങൾക്കായി 3356.42 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ
കഴിഞ്ഞവർഷം ജൂലൈ ഒന്നു മുതൽ ഡിസംബർ വരെ വൈദ്യുതി വാങ്ങിയതിന് ബോർഡിന് അധികം ചെലവായ തുക സർചാർജ് ആയി ചുമത്തണം എന്ന ആവശ്യം സംബന്ധിച്ച് റെഗുലേറ്ററി കമ്മീഷൻ കഴിഞ്ഞ ദിവസം ഓൺലൈൻ ഹിയറിങ് നടത്തിയിരുന്നു. അതേ തുടർന്നാണ് പുതിയ തീരുമാനം കൈക്കൊണ്ടത്
പ്രതികരിക്കാൻ ഇവിടെ എഴുതുക