നടൻ വിജയ്യുടെ രാഷ്ട്രീയപ്രവേശ സാധ്യതയെക്കുറിച്ച് പഠിക്കാൻ ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം സർവേ ആരംഭിച്ചു. സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ബൂത്ത് തലത്തിലാണ് സർവേ നടത്തുന്നത്.
നടൻ വിജയ് ഇത്തരത്തിൽ ഒരു സർവേയ്ക്ക് മൗനാനുവാദം നൽകിയിട്ടുണ്ടെന്നാണ് വിവരം. പ്രത്യേക ഫോറം പൂരിപ്പിച്ചാണ് വിജയ് മക്കൾ ഇയക്കം അംഗങ്ങൾ വിവരങ്ങൾ ശേഖരിക്കുന്നത്. ആരാധക സംഘടനയെ ശക്തിപ്പെടുത്തി പാർട്ടിയാക്കി മാറ്റാനാണ് നീക്കം എന്നാണ് വിവരം.
വിജയ്യുടെ പിന്തുണയുള്ള രാഷ്ട്രീയ സംഘടന രൂപം തന്നെയാണ് വിജയ് മക്കൾ ഇയക്കം. കഴിഞ്ഞ തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പിൽ ഇവർ സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു. 20 ലേറെപ്പേർ വിജയിക്കുകയും ചെയ്തിരുന്നു. ഇവരെ പിന്നീട് വിജയ് നേരിട്ട് കണ്ടിരുന്നു. ഇതെല്ലാം വാർത്തായായിരുന്നു.
ഭരണഘടന ശിൽപ്പി ഡോ.ബിആർ അംബേദ്ക്കറുടെ ജന്മദിനമായ ഏപ്രിൽ 14ന് ആരാധക സംഘത്തിന് നടൻ വിജയ് പ്രേത്യേക നിർദേശം നൽകിയതും വാർത്തയായിരുന്നു. വിജയ് മക്കൾ ഇയക്കം വഴിയാണ് അന്ന് ആ തീരുമാനം നടപ്പിലാക്കിയത്.
ഇത് പ്രകാരം ഏപ്രിൽ 14ന് വിജയ് മക്കൾ ഇയക്കം അംഗങ്ങൾ ഒരോ ജില്ല കേന്ദ്രത്തിലും അംബേദ്ക്കർ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയിരുന്നു. ദളിത് വിഭാഗങ്ങൾക്കിടയിൽ തനിക്കുള്ള പിന്തുണ വർദ്ധിപ്പിക്കുക എന്നതാണ് വിജയ് പുതിയ നീക്കത്തിലൂടെ ഉദ്ദേശിക്കുന്നത് എന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക