തന്റെ അഭിനയ ജീവിതത്തിന്റെ തുടക്കത്തിൽ ഡോക്ടർമാർ തന്റെ മൂക്കിൽ ഒരുശസ്ത്രക്രിയ നടത്തിയതിനെത്തുടർന്ന് താൻ വിഷാദത്തിലേക്ക് വീണുവെന്ന് പ്രിയങ്ക ചോപ്ര ജോനാസ് വെളിപ്പെടുത്തി. അതൊരു ഇരുണ്ട ഘട്ടമായിരുന്നു എന്നും ഇതേ തുടർന്ന് തനിക്ക് മൂന്ന് അവസരങ്ങൾ നഷ്ടപ്പെട്ടു എന്നും താരം കൂട്ടിച്ചേർത്തു.
തന്റെ മൂക്കിലെ ഒരു ലളിതമായ പോളിപ്പ് നീക്കം ചെയ്യുന്നതിനായി ആണ് താൻ സർജറി ചെയ്തത് എന്നും എന്നാൽ തന്റെ മുഖം ഇതോടെ തികച്ചും വ്യത്യസ്തമായി കാണപ്പെട്ടു എന്നും ഇത് കാരണം താൻ ആഴത്തിലുള്ള വിഷാദത്തിലേക്ക് പോയി എന്നുമാണ് താരം പറഞ്ഞത്.
സർജറി സമയത്ത് ഡോക്ടർ അബദ്ധവശാൽ എന്റെ മൂക്കിന്റെ പാലം ഷേവ് ചെയ്തു, പാലം തകർന്നു. ഞാനും അമ്മയും പരിഭ്രാന്തരായി. എന്റെ യഥാർത്ഥ മൂക്ക് പോയി. എന്റെ മുഖം തികച്ചും വ്യത്യസ്തമായി കാണപ്പെട്ടു. ഞാൻ ഇനി ഞാനല്ല എന്ന് താരം തന്റെ കഥയിൽ പറയുന്നു. മാധ്യമങ്ങൾ അവളെ “പ്ലാസ്റ്റിക് ചോപ്ര” എന്ന് വിളിക്കാൻ തുടങ്ങിയെന്നും താരം തന്റ്റെ കഥയിൽ പറഞ്ഞു.
ഇത് എന്റെ മുഴുവൻ പ്രൊഫഷണൽ ജീവിതത്തെയും പിന്തുടർന്നു എന്നും വിശദീകരണത്തിന് താല്പര്യം ഇല്ലാത്തതിനാൽ താൻ വർഷങ്ങളോളം തന്റെ ശസ്ത്രക്രിയ പരാജയം സ്വകാര്യമായി സൂക്ഷിച്ചു എന്നും പ്രിയങ്ക പറയുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം തന്റെ കരിയർ ബുദ്ധിമുട്ടിലായപ്പോൾ ബോളിവുഡ് സംവിധായകൻ അനിൽ ശർമ്മയും പിന്തുണച്ചതായി താരം കൂട്ടിച്ചേർത്തു.
ഇപ്പോൾ സ്വയം അംഗീകരിക്കാൻ ശീലിച്ചു എന്നും ഇപ്പോൾ ഞാൻ കണ്ണാടിയിൽ നോക്കുമ്പോൾ, അദ്ഭുതപ്പെടുന്നില്ല എന്നും ഇത് എന്റെ മുഖമാണ്, ഇത് എന്റെ ശരീരമാണ്, എനിക്ക് കുറവുണ്ടായേക്കാം, പക്ഷേ ഞാൻ ഞാനാണ് എന്നും താരം തന്റെ പുസ്കത്തിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക