സംസ്ഥാന സഹകരണ വകുപ്പ് പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ ടീം ഓഡിറ്റ് ഇനി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനം. സഹകരണ സംഘങ്ങളിലെ ഓഡിറ്റ് സംവിധാനം ശക്തിപ്പെടുത്തുന്നതിനാണ് സഹകരണ വകുപ്പ് ടീം ഓഡിറ്റ് നടപ്പിലാക്കിയത്.
അതത് താലൂക്കുകളിലെ സഹകരണ സംഘങ്ങളിൽ ഓഡിറ്റ് നടത്തുന്നതിനുള്ള ചുമതല ഓഡിറ്റ് വിഭാഗം അസിസ്റ്റന്റ് രജിസ്ട്രാർക്ക് ആണ്. 100 മുതൽ 500 വരെ കോടി രൂപ പ്രവർത്തന മൂലധനമുള്ള സ്ഥാപനങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘവും 500 കോടി രൂപയ്ക്ക് മുകളിൽ പ്രവർത്തനമൂല ധനമുള്ള സ്ഥാപനങ്ങളിൽ ഡെപ്യൂട്ടി ഡയറക്ടർ നേതൃത്വം നൽകുന്ന സംഘവും 100കോടി രൂപയ്ക്ക് താഴെ മൂലധനം ഉള്ള സഹകരണ സംഘങ്ങളിൽ സ്പെഷ്യൽ ഗ്രേഡ്, സീനിയർ ഓഡിറ്റർമാരുടെ നേതൃത്വത്തിലുള്ള സംഘവും ആണ് ഓഡിറ്റ് നടത്തുക.
പത്തനംതിട്ട തൃശ്ശൂർ ജില്ലകളിൽ കഴിഞ്ഞവർഷം തുടങ്ങിയ ടീം ഓഡിറ്റ് സംവിധാനത്തിലൂടെ കണക്കുകൾ പരിശോധന നടത്തുവാനും വീഴ്ചകൾ കണ്ടെത്തി നടപടികൾ സ്വീകരിക്കാനും സാധിച്ചതോടെയാണ് എല്ലാ ജില്ലകളിലും ടീം ഓഡിറ്റ് നടപ്പിലാക്കാൻ തീരുമാനിച്ചത്. ഇതിനായി ഓഡിറ്റ് വകുപ്പിലെ എല്ലാ ഓഡിറ്റർമാർക്കും അഗ്രികൾച്ചറൽ കോ -ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലനം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക