ബംഗളൂരു: കർണാടകയിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെന്ന് ഇന്ന് അറിയാം. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. സോണിയാ ഗാന്ധിയുടെ അഭിപ്രായം കൂടി കണക്കിലെടുത്തായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക. ഡികെ ശിവകുമാറിന്റെ നിബന്ധനകൾ മല്ലികാർജുൻ ഖാർഗെ മുതിർന്ന നേതാക്കളുമായി ചർച്ച ചെയ്യും.
സിദ്ധരാമയ്യയെ കർണാടക മുഖ്യമന്തിയാക്കുന്നതിനോടാണു ഹൈക്കമാൻഡിനു കൂടുതൽ താൽപര്യം. ഭൂരിപക്ഷം എം.എൽ.എമാരുടെ പിന്തുണയുള്ളതാണ് കാരണം. പക്ഷെ ഡി.കെ.ശിവകുമാറിനെ എങ്ങനെ അനുനയിപ്പിക്കുമെന്ന കാര്യത്തിൽ കോൺഗ്രസ് വലഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന ചർച്ചകളിൽ മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തീരുമാനം എടുത്തിട്ടില്ല. സോണിയയുടെ സാന്നിധ്യത്തിൽ സിദ്ധരാമയ്യ്ക്കും ശിവകുമാറിനുമിടയിൽ സമവായമുണ്ടാകുമെന്നാണ് കോൺഗ്രസ്സ് പ്രതീക്ഷ.
സോണിയമായുള്ള ചർച്ചയ്ക്ക് ശേഷം ബംഗളൂരുവിൽവെച്ച് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് പാർട്ടി തീരുമാനം. ആദ്യ ടേമിൽ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ തെരഞ്ഞെടുത്താൽ ഉപമുഖ്യമന്ത്രി സ്ഥാനത്ത് താൻ മാത്രമാകണമെന്നും മന്ത്രിസഭയിലെ താക്കോൽ സ്ഥാനങ്ങൾ തന്റെ നിർദേശങ്ങൾക്ക് അനുസരിച്ച് നൽകണം എന്നുമാണ് ഡി.കെ ശിവകുമാർ മുന്നോട്ടുവെച്ച ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക