ഡൽഹി: ‘ദി കേരള സ്റ്റോറി’യുടെ പ്രദർശനത്തിന് ബംഗാളിൽ വിലക്ക് ഏർപ്പെടുത്തിയതിനെതിരെ നൽകിയ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഏറെ വിവാദങ്ങൾ സൃഷ്ടിച് പ്രദർശനത്തിനെത്തിയ സിനിമയിൽ വിദ്വേഷ ഉള്ളടക്കമുണ്ടെന്നും കൃത്രിമമായ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ചൂണ്ടിക്കാട്ടി വിലക്കിനെ സത്യവാങ്മൂലത്തിലൂടെ ബംഗാൾ സർക്കാർ ന്യായീകരിച്ചു.
ഇത്തരം കാര്യങ്ങൾ സാമുദായിക പ്രശ്നങ്ങളിലേക്കും ക്രമസമാധാന പ്രശ്നങ്ങളിലേക്കും നയിച്ചേക്കാമെന്നും സർക്കാർ വാദിക്കുന്നു. തമിഴ് നാട്ടിൽ കേരള സ്റ്റോറി നിരോധിച്ചിട്ടില്ലെന്നും മോശം നിലവാരം മൂലം തിയറ്റർ ഉടമകൾ നിർത്തിവച്ചതാണെന്നും തമിഴ്നാട് വ്യക്തമാക്കി. കേരള സ്റ്റോറി നിരോധിക്കാൻ തയാറാകാത്ത കേരള ഹൈക്കോടതി വിധിക്കെതിരായ അപ്പീലും സുപ്രീംകോടതിയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക