പൂപ്പാറയില്‍ കഴിഞ്ഞ ദിവസം കാറിടിച്ചത് ചക്കക്കൊമ്പനെ തന്നെയെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. ആനയ്ക്ക് കാര്യമായ പരിക്കില്ല എന്നാണ് അധികൃതർ പറയുന്നത്. ആന വെള്ളവും ഭക്ഷണവും കഴിക്കുന്നുണ്ടെന്നും വനം വകുപ്പിന്റെ നിരീക്ഷണത്തില്‍ വ്യക്തമായി.
അപകടത്തിന് ശേഷം വിരണ്ടോടിയ ആന പത്തുകിലോമീറ്ററിലധികം സഞ്ചരിച്ചിട്ടുണ്ട് എന്നാണ് ലഭിച്ച വിവരം. ആനയെ വരും ദിവസങ്ങളിലും നിരീക്ഷിക്കും എന്ന് അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ച രാത്രി ഏഴു മണിയോടെ ജനവാസ മേഖലയില്‍ ഇറങ്ങിയ ആനയെ നാട്ടുകാര്‍ കാട്ടിലേക്ക് ഓടിക്കുന്നതിനിടെയാണ് ആന ദേശീയപാതയിലേക്ക് ഇറങ്ങിയതും അതുവഴി വന്ന കാര്‍ ഇടിക്കുന്നതും. ഇടിയുടെ ആഘാതത്തില്‍ കാര്‍ ഭാഗികമായി തകര്‍ന്നിരുന്നു. രാജകുമാരി സ്വദേശികളായ നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക