കേരളം അടക്കം മൂന്ന് സംസ്ഥാനങ്ങളില്‍ നടത്തിയ റെയിഡില്‍ പതിനേഴ് ലക്ഷം രൂപയിലധികം എൻഐഎ പിടിച്ചെടുത്തു. കേരളത്തിൽ കാസർകോട്, മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് റെയിഡ് നടന്നത്. കേരളത്തിന് പുറമേ കർണാടക, ബീഹാർ എന്നീ സംസ്ഥാനങ്ങളിലും എൻഐഎ റെയിഡ് നടത്തി.
ബീഹാറിലെ പിഎഫ്ഐ പ്രവർത്തനവുമായി ബന്ധപ്പെട്ട് എൻഐഎ എടുത്ത കേസിലാണ് റെയിഡ് നടന്നത്. രാജ്യ വിരുദ്ധ പ്രവർത്തനങ്ങളുടെ പദ്ധതികൾ അടങ്ങുന്ന ഡിജിറ്റൽ രേഖകളും റെയിഡില്‍ പിടികൂടി.
കേരളം, കർണാടക, ബീഹാർ എന്നീ സംസ്ഥാനങ്ങളിലായി ആകെ 25 ഇടങ്ങളിൽ റെയ്ഡ് നടന്നു. പാട്നയിലെ പുൽവാരി ഷെരീഫിൽ കഴിഞ്ഞ വർഷം ജൂലായിൽ യോഗം ചേർന്ന പിഎഫ്ഐ പ്രവർത്തകർ രാജ്യത്ത് പല പ്രദേശങ്ങളിലും ആക്രമണങ്ങൾക്ക് പദ്ധതിയിട്ടെന്നാണ് കേസ്. പിഎഫ്ഐ നിരോധനത്തിലേക്ക് നയിച്ച പ്രധാനക്കേസുകളിൽ ഒന്നാണിത്. നേരത്തെ കേസിൽ പതിനഞ്ചിലധികം പേരെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക