തൃശ്ശൂർ കോർപ്പറേഷനിലെ റവന്യൂ ഓഫീസർ ആയ കെ നാദിർഷ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായി. നാദിർഷ വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്ന പരാതി ഉയർന്നതിനെ തുടർന്ന് വിജിലൻസ് നടത്തിയ അന്വേഷണത്തിൽ ഒടുവിലാണ് ഇയാൾ പിടിയിലായത്.
വീടിന്റെ ഉടമസ്ഥാവകാശം മാറ്റാനുള്ള സർട്ടിഫിക്കറ്റിനായി എത്തിയ കൂലിപ്പണിക്കാരൻ ആയ വ്യക്തിയിൽ നിന്നും 2000 രൂപയാണ് ഇയാൾ കൈക്കൂലി വാങ്ങിയത്. ഇയാൾ കോർപ്പറേഷൻ കൗൺസിലറോട് പരാതി പറയുകയും തൃശ്ശൂർ വിജിലൻസ് ഡിവൈഎസ്പി ജിം പോളിന് രേഖാമൂലം പരാതി നൽകുകയും ചെയ്തു.
വിജിലൻസ് നൽകിയ പണവുമായി പരാതിക്കാരൻ കോർപ്പറേഷൻ മേഖല ഓഫീസിലെത്തി നാദിർഷയ്ക്ക് പണം നൽകി. നാദിർഷ പണം വാങ്ങി പാന്റിന്റെ കീശയിൽ തിരുകുകയായിരുന്നു. ഉടൻതന്നെ വിജിലൻസ് സ്ഥലത്തെത്തുകയും പണമുള്ള പാന്റ് ഊരിയെടുത്തു. ശേഷം ഉദ്യോഗസ്ഥനെ മുണ്ടുടുപ്പിച്ചാണ് തുടർനടപടികൾ പൂർത്തിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക