തിരുവനന്തപുരം: അമ്പൂരി രാഖി വധക്കേസിൽ മൂന്നും പ്രതികളും കുറ്റക്കാരെന്ന് കോടതി. അമ്പൂരി തട്ടാൻമുക്ക് സ്വദേശികളായ അഖിൽ, ജ്യേഷ്ഠൻ രാഹുൽ, കണ്ണൻ എന്ന ആദർശ് എന്നിവരെയാണ് തിരുവനന്തപുരം ആറാം സെഷൻസ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. പ്രതികള്‍ക്കെതിരേ കൊലപാതകം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞു. ഈ മാസം ഒൻപതിനു പ്രതികൾക്കുള്ള ശിക്ഷ വിധിക്കും.
2019 ജൂൺ 21നാണ് കേസിന് ആസ്പദമായി കൊലപാതകം നടക്കുന്നത്. ഒന്നാം പ്രതിയായ അഖിൽ തന്റെ കാമുകിയായ രാഖിയെ വീട്ടിൽ എത്തിച്ച് സഹോദരന്റെയും സുഹൃത്തിന്റെയും സഹായത്തോടെ കൊലപ്പെടുത്തുകയായിരുന്നു. ആഴ്ചകള്‍ മുന്‍പേ തയാറാക്കിയ തിരക്കഥ പ്രകാരമാണു കൊലപാതകമെന്നു സ്ഥിരീകരിക്കുന്നതായിരുന്നു കുറ്റപത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക