ജമ്മു കശ്മീരിലെ കുപ്വാര ജില്ലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായതായി റിപ്പോർട്ട്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഭീകരരും സൈന്യത്തിന്റെയും പോലീസിന്റെയും സംയുക്ത കക്ഷികളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ജുമാഗുണ്ട് മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് സുരക്ഷാ സേനയ്ക്ക് പ്രത്യേക വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്.
കുപ്വാര ജില്ലയിലെ നിയന്ത്രണരേഖയിലെ ജുമാഗുണ്ട് പ്രദേശത്ത് ഭീകരരും സൈന്യത്തിന്റെയും പോലീസിന്റെയും സംയുക്ത കക്ഷികളും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട് നല്‍കും എന്ന് കശ്മീര്‍ സോണ്‍ പോലീസ് ഒരു ട്വീറ്റില്‍ പറഞ്ഞു.
ജൂണ്‍ 13ന് കുപ്വാരയിലെ നിയന്ത്രണരേഖയ്ക്ക് സമീപം രണ്ട് ഭീകരരെ സുരക്ഷാ സേന വെടിവെച്ചുകൊന്നിരുന്നു. കശ്മീര്‍ സോണ്‍ പോലീസാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ദോബനാര് മച്ചല്‍ മേഖലയിലാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക