റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ 200 കോടി കഴിഞ്ഞിരിക്കുകയാണ് ആദിപുരുഷ് സിനിമയുടെ കളക്ഷൻ. എന്നാൽ പ്രധാനമായും രണ്ട് കാരണങ്ങളാൽ ആദിപുരുഷ് ചിത്രം വിമർശനം നേരിടുന്നത്. മോശം വിഎഫ്എക്സും, ചിത്രത്തിലെ സംഭാഷണങ്ങളും.
ഓം റൗട്ട് സംവിധാനം ചെയ്ത സിനിമ ഈ കാരണങ്ങൾ എല്ലാം കൊണ്ടു തന്നെ സമിശ്രമായ പ്രതികരണമാണ് നേടുന്നത്. അതേ സമയം ആദിപുരുഷിലെ സംഭാഷണങ്ങളിൽ ആവശ്യമായ തിരുത്തലുകൾ വരുത്തും എന്നാണ് ഇപ്പോൾ നിർമ്മാതാക്കൾ പറയുന്നത്. ഈ മാറ്റം ഉടൻ തീയറ്ററുകളിൽ എത്തും.
ഹിന്ദു പുരാണേതിഹാസം രാമായണത്തെയാണ് ആദിപുരുഷാക്കി സംവിധായകൻ മാറ്റിയത്. എന്നാൽ ചിത്രത്തിലെ ആളുകൾ ആരാധിക്കുന്ന ദൈവങ്ങളായ കഥാപാത്രങ്ങൾ മോശം വാക്കുകളും മറ്റും ഉപയോഗിക്കുന്നു എന്നതാണ് പൊതുവിൽ ഉയർന്ന വിമർശനം. അതിൽ തന്നെ ലങ്ക ദഹന സമയത്ത് ഹനുമാൻ നടത്തുന്ന ഡയലോഗ് ഏറെ വിമർശനവും ട്രോളുകളും വരുത്തിവച്ചിട്ടുണ്ട്.
ലോകമെമ്പാടുമുള്ള ആദിപുരുഷ് മികച്ച പ്രതികരണം നേടുകയും എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെയും ആകർഷിക്കുകയും ചെയ്യുന്നുണ്ട്. അതേ സയമം പൊതുജനങ്ങളുടെയും പ്രേക്ഷകരുടെയും അഭിപ്രായങ്ങൾ വിലയിരുത്തലുകളും പരിഗണിച്ച് ഈ ദൃശ്യാനുഭവം അവിസ്മരണീയമായ ഒരു സിനിമാറ്റിക് അനുഭവമാക്കി മാറ്റുവാൻ സിനിമയുടെ സംഭാഷണങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ഞങ്ങളുടെ തീരുമാനിക്കുന്നു- നിർമ്മാതാക്കൾ ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.
“ഇപ്പോൾ സിനിമയിൽ പറഞ്ഞിരിക്കുന്ന ഡയലോഗുകൾ വീണ്ടും പരിശോധിക്കും, സിനിമയുടെ കാതലായ സത്തയുമായി ഒത്തുപോകുന്നതാണോ എന്ന് പരിശോധിക്കും. ആവശ്യമായവ മാറ്റും.അടുത്ത കുറച്ച് ദിവസങ്ങളിൽ ഈ മാറ്റം തിയേറ്ററുകളിൽ പ്രതിഫലിക്കും. ബോക്സ് ഓഫീസിലെ വലിയ കളക്ഷൻ എന്തൊരു ജന അഭിപ്രായം മാനിക്കുന്നതിൽ ആദിപുരുഷ് ടീമിന് തടസ്സമല്ല. ഞങ്ങളുടെ ടീം പ്രേക്ഷകരുടെ വികാരത്തിനും പൊതു അഭിപ്രായത്തിനും അതീതമല്ലെന്നതിൻറെ തെളിവാണ് ഈ തീരുമാനം” – പ്രസ്താവനയിൽ ചിത്രത്തിൻറെ അണിയറക്കാർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക