സംസ്ഥാനത്ത് പടരുന്ന പകര്‍ച്ച പനി പ്രതിരോധം ശക്തമാക്കുന്നതിന് ഭാഗമായി വെള്ളി ശനി ഞായര്‍ ദിവസങ്ങളില്‍ സമഗ്രമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനം. ആരോഗ്യ-വിദ്യാഭ്യാസ-തദ്ദേശസ്വയംഭരണ വകുപ്പുകളുടെ യോഗത്തിലാണ് തീരുമാനം.
മാലിന്യ സംസ്കരണത്തില്‍ സംസ്ഥാനം മാതൃകയായെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. സംസ്ഥാനത്ത് പകര്‍ച്ച പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വിദ്യാഭ്യാസ തദ്ദേശസ്വയംഭരണ വകുപ്പുകള്‍ ഏകോപിതമായി പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് യോഗം ചേര്‍ന്നത്.
ഇടവെട്ടുള്ള മഴയാണ് ഇത്തരത്തില്‍ പനി വ്യാപിക്കാനുള്ള കാരണം. വെള്ളിയാഴ്ച സ്കൂളുകളിലും, ശനിയാഴ്ച സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലും ഉറവിട നശീകരണവും ശുചീകരണവും നടത്തണം. ഞായര്‍ ദിവസങ്ങളില്‍ വീടുകളിലും പൂര്‍ണമായും ഡ്രൈഡേ ആചരിക്കണമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
അടുത്ത ആഴ്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധികൃതര്‍ അതാത് പ്രദേശത്തെ പകര്‍ച്ചപനി സ്ഥിതിഗതികള്‍ വിലയിരുത്താനും യോഗത്തില്‍ തീരുമാനമായി. മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ഇതിനോടകം തന്നെ പൂര്‍ത്തീകരിച്ചതായും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക