തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പനി ബാധിച്ച് രണ്ടു പേർ മരിച്ചു. തിരുവനന്തപുരത്ത് ഡെങ്കിപ്പനി ബാധിച്ച് കാട്ടാക്കട സ്വദേശി വിജയനും തൃശൂർ ചാഴൂരിൽപനി ബാധിച്ച് കുണ്ടൂർ വീട്ടിൽ ധനിഷ്കും ആണ് മരിച്ചത്. ഇതോടെ ഒരാഴ്ചക്കിടെ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി.
ഡെങ്കിപ്പനി മൂലം തിരുവന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു വിജയൻ (56). തൃശൂരിൽ മരിച്ച 13 വയസുകാരനായ ധനിഷ്ക് എസ്എൻഎച്ച്എം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.
സംസ്ഥാനത്ത് ഡെങ്കി ഉൾപ്പെടെയുള്ള പനി മരണം കൂടുകയാണ്. ഇടയ്ക്കിടയുണ്ടാകുന്ന മഴയും ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലാത്തതുമാണ് കാരണം. എലിപ്പനി മരണവും ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക