കരിപ്പൂർ വിമാനത്താവളത്തിൽ ജോമയാന നിരീക്ഷണത്തിന് പുതിയതും കൂടുതൽ ഉയരമുള്ളതുമായ എയർ ട്രാഫിക് കൺട്രോൾ ടവർ വരുന്നു. നിലവിലുള്ള 18 മീറ്ററിൽ നിന്ന് 45 മീറ്റർ ആക്കി ഉയർത്തിയാണ് പുതിയ എടിസി ടവറിന്റെ നിർമ്മാണം.
ഇതിനു മുൻപ് കരിപ്പൂർ വിമാനത്താവളത്തിൽ റീ കാർപെറ്റിംഗ് നടത്തി റൺവേ ബലപ്പെടുത്തിയിരുന്നു. അനുബന്ധ സൗകര്യങ്ങളും ഓഫീസുകളും ഉൾപ്പെടുന്ന ബഹുനില ടെക്നിക്കൽ കെട്ടിടമാണ്നിലവിൽ ഉദ്ദേശിക്കുന്നത്. എടിസി വിമാനങ്ങളുടെ പോക്ക് വരവുകൾ നിയന്ത്രിക്കുന്ന വിമാനത്താവളത്തിലെ അതിപ്രധാന കേന്ദ്രമായതിനാൽ കരിപ്പൂർ വിമാനത്താവളത്തിന്റെ വികസനത്തിലേക്ക് ഉള്ള വഴി കൂടിയാണ് ഉയരം കൂടിയ ആധുനിക കൺട്രോൾ ടവർ.
കാർഗോ കോംപ്ലക്സിന് സമീപം എയർപോർട്ട് അതോറിറ്റിയുടെ കൈവശമുള്ള ഒരേക്കറിലേറെ വരുന്ന പഴയ ലാൻഡ് അക്വിസിഷൻ ഓഫീസിന്റെ ഭാഗത്താണ് പുതിയ ടവർ ഉദ്ദേശിക്കുന്നത്. നിലവിൽ അപകടത്തിൽപ്പെട്ട വിമാനഭാഗങ്ങൾ കൂട്ടിയിട്ട സ്ഥലം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധിച്ചു. പ്രൊപ്പോസൽ തയ്യാറാക്കി അയച്ചു കഴിഞ്ഞു. ഡിജിസിഎ ഉൾപ്പെടെ ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി കിട്ടിയാലുടൻ നിർമ്മാണം തുടങ്ങും
പ്രതികരിക്കാൻ ഇവിടെ എഴുതുക