പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിക്കുള്ള സർക്കാർ ഫണ്ട് മാർച്ച് മുതൽ കുടിശ്ശികയാണ്. ഇതോടെ സ്കൂളുകൾ കടക്കണിയിലായി. സ്കൂൾ തുറന്നതിനുശേഷം ഉള്ള ജൂണിലെ വിഹിതവും ഇതുവരെ നൽകിയിട്ടില്ല.
പശുവിൻ പാലിന് കൊഴുപ്പ് കൂട്ടാൻ നാരുള്ള തീറ്റ നൽകണം
സർക്കാർ ഫണ്ട് സമയത്തു കിട്ടാത്തതിനാൽ സ്കൂളുകൾ കടം പറഞ്ഞാണ് കടകളിൽനിന്ന് ഉച്ചഭക്ഷണത്തിനുള്ള സാധനങ്ങൾ വാങ്ങുന്നത്. മാർച്ചിലെ കടം ഇതുവരെ വീട്ടാനാകാത്തതോടെ പലയിടത്തും കടം കിട്ടാത്ത സ്ഥിതിയിലായി. 150 കുട്ടികൾ വരെയുള്ള സ്കൂളുകളിൽ ഒരു കുട്ടിക്ക് എട്ടുരൂപ വീതവും അതിനു മുകളിൽ കുട്ടികൾ ഉള്ളിടത്ത് ആറു രൂപ വീതവുമാണ് ഉച്ചഭക്ഷണത്തിന്റെ വിഹിതം. ഇതിൽ 60% കേന്ദ്രസർക്കാർ വിഹിതം ഉൾപ്പെടെയാണ് സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക