വാഷിങ്ടൻ: യുഎസിലെ അലാസ്കയ്ക്ക് സമീപം കടലിൽ ഭൂചലനം. ഭൂചലനത്തെത്തുടർന്ന് പ്രദേശത്ത് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ ഉത്ഭവം ഉപരിതലത്തിൽനിന്ന് 9.3 കിലോമീറ്റർ ആഴത്തിലാണെന്ന് യുഎസ് ജിയോളജിക്കൽ സർവേ ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കി. അലാസ്കൻ ഉപദ്വീപിലാകെ പ്രകമ്പനം രേഖപ്പെടുത്തിയെങ്കിലും ഭൂചലനത്തിൽ ഇതുവരെ ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഇല്ല.
ശാന്തസമുദ്രത്തിലെ സജീവ അഗ്നിപർവത മേഖലയായ റിങ് ഓഫ് ഫയറിന്റെ ഭാഗമായാണ് അലാസ്ക സ്ഥിതി ചെടിയുന്നത്. 1964ല് 9.2 തീവ്രത രേഖപ്പെടുത്തിയതാണ് ഇതിന് മുൻപ് അലാസ്കയിലുണ്ടയായ ഏറ്റവും വലിയ ഭൂചലനം. അലാസ്ക, അമേരിക്കയുടെ പടിഞ്ഞാറൻ തീരം, ഹവായ് എന്നിവിടങ്ങളിലുണ്ടായ സുനാമിയിൽ 250ലേറെ മരണവും റിപ്പോർട്ടു ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക