തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പ് കഴിഞ്ഞ ഒന്നര മാസത്തിനിടെ സംസ്ഥാനത്ത് നടത്തിയ പരിശോധനയില്‍ പിടികൂടിയത് അഴുകിയതും പഴകിയതുമായ 5549 കിലോ മത്സ്യം. ജൂണ്‍ ഒന്നു മുതല്‍ ഇതുവരെ ഓപറേഷന് മത്സ്യ എന്ന പേരില്‍ സംസ്ഥാനത്ത് ഒട്ടാകെ 5516 പരിശോധനകളാണ് നടത്തിയത്.
എല്ലാ ജില്ലകളിലും സ്പെഷ്യല്‍ സ്ക്വാഡുകള്‍ രൂപീകരിച്ചായിരുന്നു പരിശോധന നടത്തിയത്. ഇതിൽ 1397 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. അയച്ച നോട്ടീസിൽ 603 എണ്ണം പിഴ നോട്ടീസുകളാണ്.
മത്സ്യ ഹാര്‍ബറുകള്‍, ലേല കേന്ദ്രങ്ങള്‍, മത്സ്യ മാര്‍ക്കറ്റുകള്‍, ചെക്പോസ്റ്റുകള്‍, വാഹനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ഓപറേഷന് മത്സ്യയുടെ ഭാഗമായി നടത്തിയ പരിശോധനകളിലേറെയും. ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി പ്രത്യേക പരിശോധനയും സംഘടിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക