മേഘാലയ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ കഴിഞ്ഞ ദിവസം ഉണ്ടായ അക്രമം ആസൂത്രിതമെന്ന് ഡിജിപി എൽആർ ബിഷ്നോയ് പ്രതികരിച്ചു. ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും, മുഖ്യമന്ത്രി കോൺറാഡ് കെ സാംഗ്മയെ ശാരീരികമായി ഉപദ്രവിക്കുന്നതിനുള്ള ഗൂഢാലോചന നടത്തിയെന്നും ഡിജിപി പറഞ്ഞു.
അതേസമയം എല്ലാ ഗൂഢാലോചനക്കാരെയും കസ്റ്റഡിയിൽ എടുത്ത് ജയിലിൽ അടയ്ക്കുമെന്നും അദ്ദേഹം വ്യകത്മാക്കി. കല്ലേറും തീകൊളുത്തലും നടന്ന സംഭവത്തിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങളുടെ സഹായത്തോടെ 26 പേരെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സംഭവത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ ടിഎംസി നേതാവ് റിച്ചാർഡ് മ്രാങ് മാരക് ഉൾപ്പെടെ 19 പേരെ അറസ്റ്റ് ചെയ്തു. സ്ഥിതിഗതികൾ പൂർണമായും നിയന്ത്രണവിധേയമാണെന്ന് പറഞ്ഞ അദ്ദേഹം അക്രമത്തിൽ ഏർപ്പെടുകയും മുഖ്യമന്ത്രിയെ ആക്രമിക്കാനും സർക്കാർ ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്താനും ശ്രമിച്ച ആരെയും ഞങ്ങൾ വെറുതെവിടില്ലെന്നും അവരെ ഉടൻ തന്നെ ജയിലിൽ അടയ്ക്കുമെന്നും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക