പന്ത്രണ്ടാമത് ഇന്റർനാഷണൽ എയ്ഡ്സ് സൊസൈറ്റി (AIS) സമ്മേളനത്തിൽ എച്ഐവിയെ സംബന്ധിച്ച പുതിയ മാർഗ നിർദേശം പുറത്തിറക്കി ലോകാരോഗ്യ സംഘടന (WHO) രംഗത്ത്. പുതിയ മാർഗ നിർദേശം വ്യക്തിഗത ആരോഗ്യം മെച്ചപ്പെടുത്തുന്നതിനെ കുറിച്ചും എച്ഐവി പടരുന്നത് തടയുന്നതിനെക്കുറിച്ചും വൈറസിന്റെ അളവ് കണ്ടെത്താനാകാത്തതിനെ സംബന്ധിച്ചും പ്രതിപാദിക്കുന്നു എന്നാണ് പുറത്തു വരുന്ന വിവരം.
എച്ഐവി ബാധിതരായ ആളുകൾ ആന്റി റിട്രോവൈറൽ തെറാപ്പി (Antiretroviral therapy – ART) സ്ഥിരമായി ചെയ്യുന്നതിലൂടെ എച്ച്ഐവി ശരീരത്തിൽ നിന്നും പോവുകയും പങ്കാളികൾക്ക് എച്ച്ഐവി പകരാതിരിക്കുകയും ജനിക്കുന്ന മക്കൾക്കും എച്ച്ഐവി പകരാതിരിക്കുകയും ചെയ്യുമെന്ന് മാർഗനിർദേശത്തിൽ പറയുന്നു. ഒരു വ്യക്തിക്ക് എച്ച് ഐ വി വൈറസ് അളവ് 1000ത്തിന് കുറവോ അതിനു തുല്യമോ ഉള്ളപ്പോൾ എച്ച് ഐ വി പകരാനുള്ള സാധ്യത വളരെ കുറവാണെന്നും ഈ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, എച്ച്ഐവി ബാധിതരായ 39 ദശലക്ഷം ആളുകളിൽ ഏകദേശം 29.8 ദശലക്ഷവും ആന്റി റിട്രോവൈറൽ ചികിത്സയാണ് ഉപയോഗിക്കുന്നത്. ഇത് ചെയ്തവരുടെ ശരീരത്തിലെ വൈറസ് പൂർണമായും ഒഴിവാക്കാനായതായും അതുകൊണ്ടുതന്നെ ഇവരിൽ നിന്നും എച്ച്ഐവി മറ്റൊരാളിലേക്ക് പകരുകയില്ലെന്നും ആണ് റിപ്പോർട്ടിൽ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക