ആലുവയിൽ കാണാതായ അഞ്ചു വയസ്സുകാരി ചാന്ദ്നിയെ കൊലപ്പെടുത്തിയത് പിടിയിലായ അസഫാക്ക് തന്നെ. ഇന്ന് രാവിലെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതിനു പിന്നാലെ പ്രതിയുമായി പോലീസ് തെളിവെടുപ്പിന് എത്തിയെങ്കിലും ജനരോക്ഷം കാരണം പ്രതിയെ പോലീസ് ജീപ്പിൽ നിന്നും ഇറക്കാൻ കഴിഞ്ഞില്ല. ഇതേത്തുടർന്ന് പോലീസ് പ്രതിയുമായി മടങ്ങി.
ഇന്നലെയാണ് ബീഹാർ സ്വദേശികളുടെ മകളായ അഞ്ചുവയസ്സുകാരി ചാന്ദ്നിയെ അസം സ്വദേശിയായ അസഫാക്ക് തട്ടിക്കൊണ്ടുപോയത്. കുട്ടിയെ കാണാതായതിനു പിന്നാലെ മാതാപിതാക്കൾ പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയെ കെഎസ്ആർടിസി ബസ്സിൽ അസഫാക്ക് കയറ്റി കൊണ്ടുപോകുന്നതായി കണ്ടെത്തുകയായിരുന്നു.
രണ്ട് ദിവസം മുൻപാണ് പെൺകുട്ടിയുടെ വീടിനടുത്ത് താമസിക്കാനായി ഇയാൾ എത്തിയത്. മണിക്കൂറുകൾക്കകം പ്രതിയായ അസഫാക്ക് ആലമിനെ ആലുവ തോട്ടക്കാട്ടുകരയിൽ നിന്ന് പോലീസ്അറസ്റ്റ് ചെയ്തു. നീണ്ട 20 മണിക്കൂർ നേരത്തെ തിരച്ചിലിന് ഒടുവിലാണ് ഇന്ന് രാവിലെ ആലുവ മാർക്കറ്റിന്റെ പിൻഭാഗത്ത് നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക