ന്യൂഡല്‍ഹി: 2019നും 21നും ഇടയില്‍ രാജ്യത്ത് 13.13 ലക്ഷത്തിലധികം സ്ത്രീകളെയും പെണ്‍കുട്ടികളെയും കാണാതായതായി കേന്ദ്രസര്‍ക്കാര്‍. ഏറ്റവും കൂടുതല്‍ പേരെ കാണാതായത് മധ്യപ്രദേശില്‍ നിന്നാണ്. രണ്ടാമത് പശ്ചിമബംഗാളാണ്. കഴിഞ്ഞയാഴ്ച പാര്‍ലമെന്റിലാണ് ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്.
ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഈ മൂന്ന് വര്‍ഷത്തിനിടയില്‍ പതിനെട്ടിന് വയസിന് മുകളിലുള്ള 10,61,648 സ്ത്രീകളേയും 2,51, 430 പെണ്‍കുട്ടികളേയുമാണ് കാണാതായത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍.
രാജ്യത്തുടനീളം സ്ത്രീകളുടെ സുരക്ഷയ്ക്കായി നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ലൈംഗിക കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി തടയുന്നതിനായി 2013 ലെ ക്രിമിനല്‍ നിയമത്തില്‍ ഭേദഗതി വരുത്തിയതായും സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക