രക്ഷാബന്ധൻ വേളയിൽ മുസ്ലീം സ്ത്രീകളെ ആഘോഷത്തിനായി സമീപിക്കാൻ ബിജെപി നേതാക്കളോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമ ബംഗാൾ, ഒഡീഷ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള എൻഡിഎ എംപിമാരുടെ യോഗത്തിലാണ് മോദിയുടെ പരാമർശം ഉണ്ടായത്.
മുത്തലാഖ് നിരോധിക്കാനുള്ള ബിജെപി സർക്കാരിന്റെ തീരുമാനം മുസ്ലീം സ്ത്രീകളിലെ സുരക്ഷിതത്വബോധം വർദ്ധിപ്പിച്ചുവെന്നും, രക്ഷാബന്ധൻ വേളയിൽ അവരെയും പങ്കാളികളാക്കാൻ ശ്രമിക്കണമെന്നും മോദി ബിജെപി നേതാക്കളോട് ആവശ്യപ്പെടുകയായിരുന്നു.
യോഗത്തിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായും ബന്ധപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മോദി ഊന്നിപ്പറഞ്ഞുവെന്നും, മുത്തലാഖ് നിരോധിക്കാനുള്ള തീരുമാനം മുസ്ലീം സമുദായത്തിനിടയിൽ മാറ്റം സൃഷ്ടിക്കുമെന്ന ആത്മവിശ്വാസം മോദി പ്രകടിപ്പിച്ചതായും യോഗത്തിൽ പങ്കെടുത്ത ചില എംപിമാർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക