ഉത്തർപ്രദേശിലെ ബറേലിയിൽ ബലാത്സംഗശ്രമം ചെറുത്തതിന് സാനിറ്റൈസർ കുടിപ്പിച്ച് 16 കാരിയെ കൊലപ്പെടുത്തി. ജൂലൈ 27ന് പ്ലസ് വൺ വിദ്യാർഥിനിയായ പെൺകുട്ടി സ്കൂൾ വിട്ട് വീട്ടിലേക്ക് വരുമ്പോഴായിരുന്നു സംഭവം. സംഭവം നടന്ന് ദിവസങ്ങൾ ആയിട്ടും പ്രതികളെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല. ഇതിനെത്തുടർന്ന് കുട്ടിയുടെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും റോഡ് ഉപരോധിച്ചു.
സ്കൂൾ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന പെൺകുട്ടിയെ കേസിലെ മുഖ്യപ്രതി ഉദേഷ് റാത്തോറും സംഘവും ചേർന്ന് ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി വഴങ്ങാതിരുന്നതിനെ തുടർന്ന് നാലംഗ സംഘം പെൺകുട്ടിയെ കൊണ്ട് ബലമായി സാനിറ്റൈസർ കുടിപ്പിക്കുകയും തടയാൻ എത്തിയ പെൺകുട്ടിയുടെ സഹോദരനെ മർദ്ദിച്ച് അവശനാക്കുകയും ചെയ്തു.
ദൃശ്യങ്ങൾ പകർത്തി ഇവർ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. സാനിറ്റൈസർ കുടിച്ചതിനെത്തുടർന്ന് അവശനിലയിൽ ആയ പെൺകുട്ടിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക