സ്പീക്കർ എ.എൻ.ഷംസീർ നടത്തിയ വിവാദ പരാമർശത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ഇതുവരെ ഉണ്ടാകാത്തതിൽ ശക്തമായ പ്രതിഷേധമുണ്ടെന്നുംപ്രശ്നം കൂടുതൽ വഷളാക്കാതെ സർക്കാർ ഉടൻ നടപടിയെടുക്കണമെന്നും എൻഎസ് എസ്.
വിശ്വാസസംരക്ഷണത്തിനായി നിയമപരമായ മാർഗങ്ങളുമായി മുന്നോട്ടുപോകാനും പെരുന്നയിൽ ചേർന്ന എൻഎസ്എസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിൽ തീരുമാനം.
ഷംസീറിന്റെ യോഗതീരുമാനങ്ങൾ വിശദീകരിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. സ്പീക്കറുടെ വിശദീകരണം വെറും ഉരുണ്ടുകളി മാത്രമാണ്.
മാപ്പുപറയാനും തിരുത്തിപ്പറയാനും ഉദ്ദേശിക്കുന്നില്ല എന്നുള്ള എം.വി.ഗോവിന്ദന്റെ പ്രതികരണം പാർട്ടി സെക്രട്ടറിയുടെ അഭിപ്രായമായി മാത്രമേ കാണുന്നുള്ളൂ. ഇതൊന്നും വിശ്വാസികളുടെ വേദനയ്ക്കു പരിഹാരമാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക