ന്യൂഡൽഹി:എം.ബി.ബി.എസ് അവസാന വർഷക്കാർക്കുള്ള ലൈസൻസ് പരീക്ഷ ‘നെക്സ്റ്റു’മായി (നാഷണൽ എക്സിറ്റ് ടെസ്റ്റ്) ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ദേശീയ മെഡിക്കൽ കമ്മിഷനുമായി (എൻ.എം.സി.) ആരോഗ്യമന്ത്രാലയം കൂടിക്കാഴ്ച നടത്തി. 2024-ൽ നടത്താനിരുന്ന പരീക്ഷ 2025-ൽ നടത്തുന്ന തരത്തിൽ പരിഷ്കരിച്ച വിജ്ഞാപനമിറക്കാനാണ് തീരുമാനമെന്നാണ് സൂചന.
2019-ലെ എം.ബി.ബി.എസ്. ബാച്ചിനെയാകും 2024-ൽ നടക്കുന്ന ആദ്യ നെക്സ്റ്റിന് പരിഗണിക്കുകയെന്നായിരുന്നു എൻ.എം.സി ആദ്യം അറിയിച്ചത്. ഇതിനെതിരേ വിദ്യാർഥികളും അധ്യാപകരും സാമൂഹികമാധ്യമങ്ങളിൽ നെക്സ്റ്റ് ബഹിഷ്കരിക്കാൻ പ്രചാരണം തുടങ്ങി. ഒപ്പം നെക്സ്റ്റിന്റെ യോഗ്യതാ പെർസന്റെെൽ, രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷയുടെ ഇടവേളകൾ എന്നിവയിൽ പുനർചിന്തനം ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യക്കും എൻ.എം.സി.ക്കും വിദ്യാർഥികൾ കത്തും അയച്ചു. ഇതിനുപിന്നാലെ ജൂലായ് 13-നാണ് നെക്സ്റ്റ് മാറ്റിവെക്കുന്നതായി എൻ.എം.സി. അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക