പാകിസ്ഥാനിലെ അറ്റോക്ക് ജയിലിൽ കഴിയാൻ പറ്റുന്ന സാഹചര്യമില്ലെന്ന് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പകൽ സമയത്ത് ഈച്ചകളും രാത്രിയിൽ പ്രാണികളും കാരണം ബുദ്ധിമുട്ടാണെന്ന് ഇമ്രാൻ ഖാൻ അഭിഭാഷകരോട് പറഞ്ഞത്. എത്രയും പെട്ടന്ന് പുറത്തെത്തിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇമ്രാൻ ഖാനെ കാണാൻ കൗൺസിൽ നയീം ഹൈദർ പഞ്ചോതയ്ക്ക് അനുമതി നൽകിയിരുന്നു. ഇദ്ദേഹമാണ് ഇമ്രാന്റെ നിലവിലെ അവസ്ഥ അറിയിച്ചത്. മുൻ പ്രധാനമന്ത്രിക്ക് സി ക്ലാസ് ജയിലാണ് നൽകിയതെന്നും ദുരിതപൂർണമായ അവസ്ഥയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക