ന്യൂഡല്‍ഹി: കഴിഞ്ഞ ഏതാനും മാസങ്ങളായി മണിപ്പൂര്‍ കത്തുമ്പോള്‍ പാര്‍ലമെന്റില്‍ തമാശ പറഞ്ഞ് ചിരിക്കുന്നതും രസിക്കുന്നതും ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് യോജിച്ചതല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ലോക്സഭയില്‍ പ്രതിപക്ഷം കേന്ദ്രസര്‍ക്കാരിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് മറുപടി നല്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി, രണ്ടുമണിക്കൂര്‍ പ്രസംഗത്തില്‍ മണിപ്പൂരിന് വേണ്ടി നീക്കിവെച്ചത് വെറും രണ്ടു മിനിറ്റ് മാത്രമാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. രാഹുല്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മോദിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.
രാജ്യം ദുഃഖത്തിൽ ആയിരിക്കുമ്പോൾ പ്രധാനമന്ത്രിയുടെ ഇത്തരം പ്രവർത്തനങ്ങൾ ദൗർഭാഗ്യകരമാണ്. കൂടാതെ മണിപ്പൂരിൽ അദ്ദേഹം കണ്ട കാഴ്ച്ചയും അവിടുത്തെ ജനങ്ങളുമായി സംസാരിച്ചപ്പോൾ ഉണ്ടായ അനുഭവങ്ങളും രാഹുൽ പങ്കുവെച്ചു. മണിപ്പൂരിൽ കണ്ടതും കേട്ടതും താൻ മുൻപ് എവിടെയും കേട്ടിട്ടില്ല. മണിപ്പൂർ ഇന്ന് ഒരു സംസ്ഥാനം അല്ല. രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു എന്നും ഇതിനു കാരണം ബി.ജെ.പി ആണെന്നും രാഹുൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക