തിരുവനന്തപുരം: ശാസ്ത്രത്തെ പ്രെമോട്ട് ചെയ്യണമെന്ന പരാമർശം വിവാദമായതോടെ വേട്ടയാടപ്പെട്ട പൊതുപ്രവർത്തകനാണ് താനെന്ന് സ്പീക്കർ എ.എൻ ഷംസീർ. തനിക്കുനേരെ രൂക്ഷമായ ആക്രമണമാണ് ഉണ്ടായതെന്നും ഷംസീർ കൂട്ടിച്ചേർത്തു. കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത് നിന്നും ശാസ്ത്രത്തെ പ്രെമോട്ട് ചെയ്യുണമെന്ന് ഒരു പൊതുപ്രവർത്തകന് പറയാൻ പറ്റാത്ത അവസ്ഥയുണ്ടായാൽ എങ്ങോട്ടാണ് കേരളത്തിന്റെ പോക്കെന്നും എ.എൻ. ഷംസീർ ആരാഞ്ഞു.
ജൂലൈ 21ന് കുന്നത്തുനാട് ജിഎച്ച്എസ്എസിൽ നടന്ന വിദ്യജ്യോതി പരിപാടിയിൽ സ്പീക്കർ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായിമാറിയത്. ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങൾക്ക് പകരം ഹൈന്ദവ പുരാണത്തിലെ മിത്തുകളാണ് കുട്ടികളെ പഠിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് ഷംസീര്‍ പ്രസംഗത്തിൽ പറഞ്ഞു. ഷംസീറിന്റെ മിത്ത് പരാമര്‍ശത്തിനെതിരെ ഇരു മുന്നണികളും ശക്തമായ പ്രതിഷേധ പരിപാടികള്‍ തുടരുമ്പോഴും നിലപാടിലുറച്ച് നിൽക്കുകയാണ് സ്പീക്കര്‍ എ എന്‍ ഷംസീര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക