തൊഴിലുറപ്പ് ജോലി നിരീക്ഷിക്കുന്നതിന് ഡ്രോൺ പറത്താൻ നിർദ്ദേശിച്ച് കേന്ദ്രസർക്കാർ. തൊഴിലുറപ്പ് പദ്ധതിയിൽ ദിവസേനയുള്ള നിരീക്ഷണത്തിനും ക്രമക്കേടും വീഴ്ചകളും തടയാനും ഡ്രോൺ പറത്താൻ കേന്ദ്രസർക്കാർ നിർദ്ദേശിച്ചത്. തെക്കൻ സംസ്ഥാനങ്ങളിൽ ഉൾപ്പെട്ട കേരള മടക്കമുള്ള സംസ്ഥാനങ്ങൾക്ക് പക്ഷേ ഈ പദ്ധതി ബാധകമാവില്ല എന്നാണ് വിലയിരുത്തൽ.
നേരത്തെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓൺലൈൻ ഹാജർ ഏർപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് തൊഴിലുറപ്പ് ജോലികൾ നിരീക്ഷിക്കുന്നതിന് ഡ്രോൺ പറത്താൻ കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയത്.ജോലിയുടെ ആരംഭത്തിലും ജോലി പുരോഗമിക്കുമ്പോഴും വീഡിയോകൾ, ചിത്രങ്ങൾ എന്നിവ ഡ്രോൺ ശേഖരിക്കും.പൂർത്തീകരിച്ച ജോലികളുടെ പരിശോധനയും എത്രത്തോളം കാര്യക്ഷമവും ഫലപ്രദവുമാണ് തുടങ്ങിയ പരിശോധനകളും ഡ്രോൺ ക്യാമറ വഴി നടത്തും.
കേരളത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ ക്രമക്കേട് കുറവാണെന്നതിനാൽ ഡ്രോൺ പറത്തേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നിലവിൽ തൊഴിലുറപ്പ് പ്രവർത്തനങ്ങളിൽ കേരളം വളരെ മുൻപിലാണ് എന്നതും കേരളത്തിൽ ഡ്രോൺ പറത്തേണ്ട സാഹചര്യമില്ലെന്ന നിഗമനത്തിൽ എത്തിച്ചു. നിലവിൽ തൊഴിലുറപ്പ് ജോലി തുടങ്ങുമ്പോഴും തീരുമ്പോഴും ചിത്രമെടുത്ത് മൊബൈൽ ആപ്പിൽ അയക്കുന്ന സംവിധാനം കേരളത്തിൽ നിലവിലുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക