രാജ്യത്ത് ഭക്ഷണത്തിന്റെ പേരില്‍ ആളുകളെ കൊലപ്പെടുത്തുന്ന സ്ഥിതിയാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. താന്‍ കഴിക്കുന്ന ഭക്ഷണം തന്നെ മറ്റൊരാള്‍ കഴിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ നമ്മുടെ രാജ്യത്ത് ആർക്കും അവകാശമില്ല. ഭക്ഷണത്തിന്റെ പേരില്‍ വീട്ടില്‍ കയറി കൊലപ്പെടുന്ന സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പശുവിനെ സംരക്ഷിക്കുന്നതില്‍ ആർക്കും എതിർപ്പില്ല. എന്നാല്‍ ആ പശുസംരക്ഷണത്തിന്റെ പേരില്‍ നിരപരാധികളെ വേട്ടയാടുകയും അതിക്രൂരമായി കൊലപ്പെടുത്തുകയും ചെയ്യുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അയര്ക്കുന്നത്തുനടന്ന എല്‍ഡിഎഫ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക