മലപ്പുറം തുവ്വൂർ സുജിത് വധക്കേസിലെ പ്രതി യൂത്ത് കോൺഗ്രസ് നേതാവ് വിഷ്ണുവിന്റെ വീട്ടിൽ പ്രതികളെ തെളിവെടുപ്പിന് എത്തിച്ച് പോലീസ് വിവരങ്ങൾ ശേഖരിച്ചു .
സുജിതയെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് പ്രതികൾ വെളിപ്പെടുത്തി . കഴുത്തിൽ കയറിട്ട് ശ്വാസംമുട്ടിച്ചശേഷം ജനലിൽ കെട്ടിവലിച്ചു കൊന്നു. പിന്നീട് ആഭരണങ്ങൾ എടുത്തു. മൃതദേഹം കയറുകൊണ്ട് കെട്ടി കട്ടിലിനടിയിലേക്ക് മാറ്റി. രാത്രി ഏഴിനും ഒമ്പതിനുമിടയിലാണ് വീടിന്റെ പിറകിലെ മാലിന്യക്കുഴി വലുതാക്കി മൃതദേഹം കുഴിച്ചിട്ടത്.
മണ്ണെടുക്കാനുപയോഗിച്ച മൺവെട്ടി വിറകുകൾക്കിടയിൽനിന്ന് കണ്ടെടുത്തു. കൊല്ലാനുപയോഗിച്ച കയർ പട്ടിക്കൂടിന്റെ മുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. കുഴിയിലിട്ട് മൂടിയത് എങ്ങനെയെന്നും പ്രതികൾ കാണിച്ചുകൊടുത്തു.
സുജിതയുടെ ഫോണിലുണ്ടായിരുന്ന സിം വീടിനുസമീപത്തുനിന്ന് പൊലീസിന് കിട്ടിയിരുന്നു.
നശിപ്പിച്ച ഫോണിന്റെ ഭാഗങ്ങൾ തുവ്വൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിനു പിറകിലെ ക്വാറിയിൽനിന്ന് കണ്ടെടുത്തു. സുജിതയുടെ ചെരുപ്പ് കൂട്ടുപ്രതി മുഹമ്മദ് ഷിഹാന്റെ വീടിനുസമീപത്ത് നിന്ന് കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക