കാന്‍ഡി: മഴ വില്ലനായതോടെ ഇന്ത്യ – പാകിസ്ഥാൻ ഏഷ്യാ കപ്പ് മത്സരം ഉപേക്ഷിച്ചു. രണ്ടാം ഇന്നിങ്സ് പൂർത്തിയാക്കാനാകാതെ വന്നതോടെയാണ് മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.5 ഓവറില്‍ 266 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. പിന്നാലെ കനത്ത മഴയെത്തിയതോടെ ബാറ്റിങ്ങിന് ഇറങ്ങാൻ പാകിസ്താനായില്ല.
കാന്‍ഡിയിലെ പല്ലെകെലെ സ്റ്റേഡിയത്തിലായിരുന്നു മത്സരം. മഴ തുടര്‍ന്നതോടെ മത്സരം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്ന് ഇന്ത്യന്‍ സമയം 9.50ന് അമ്പയര്‍മാര്‍ അറിയിക്കുകയായിരുന്നു. ഇതോടെ ഇരു ടീമും ഓരോ പോയിന്റ് വീതം പങ്കുവച്ചു. ആദ്യ മത്സരത്തില്‍ നേപ്പാളിനെ തകര്‍ത്ത പാകിസ്താന് ഇതോടെ സൂപ്പര്‍ ഫോറില്‍ കടന്നു.
ഇന്ത്യന്‍ ഇന്നിങ്സിനിടെ രണ്ട് തവണ മഴ കളി തടസപ്പെടുത്തിയിരുന്നു. 4.2 ഓവര്‍ പിന്നിട്ടപ്പോഴായിരുന്നു ആദ്യം മഴയെത്തിയത്. പിന്നാലെ 11.2 ഓവര്‍ കഴിഞ്ഞപ്പോഴും മഴ തടസക്കാരനായി. കഴിഞ്ഞ ദിവസങ്ങളില്‍ സ്റ്റേഡിയത്തിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയായിരുന്നു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.5 ഓവറിൽ 266 റൺസിന് ഓൾഔട്ടായി. നാല് വിക്കറ്റിന് 66 റൺസെന്ന തകർച്ചയിൽ നിന്ന് അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ഇഷാൻ കിഷൻ – ഹാർദ്ദിക് പാണ്ഡ്യ സഖ്യമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഇരുവരും ചേർന്ന് 138 റൺസിന്റെ കൂട്ടുകെട്ടാണ് ഉയർത്തിയത്. 90 പന്തിൽ നിന്ന് ഒരു സിക്സും ഏഴ് ഫോറുമടക്കം 87 റൺസെടുത്ത ഹാർദ്ദിക്കാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഇഷാൻ 81 പന്തുകളിൽ നിന്ന് രണ്ട് സിക്സും ഒമ്പത് ഫോറുമടക്കം 82 റൺസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക