എറണാകുളം: ആലുവയിൽ എട്ടുവയസ്സുകാരി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റൽ രാജിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ വൈകിട്ട് മുതൽ പ്രതിയെ പോലീസ് ചോദ്യം ചെയ്തുവെങ്കിലും ചോദ്യം ചെയ്യിലിനോട് പ്രതിപൂർണ്ണമായും സഹകരിച്ചിരുന്നില്ല.
റൂറൽ സ്പീഡ് നേതൃത്വത്തിൽ അന്വേഷണസംഘം ഇന്ന് രാവിലെ വീണ്ടും പ്രതിയെ ചോദ്യം ചെയ്ത ശേഷം ആകും പ്രതിയെ കോടതിയിൽ ഹാജരാക്കുക. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലുകൾക്കായി കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷയും പോലീസ് ഇന്ന് സമർപ്പിക്കും.
പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ 15 കേസുകൾ നിലവിലുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇന്നലെയാണ് നാടിനെ നടുക്കിയ ആലുവയിൽ വീണ്ടും പിഞ്ചു ബാലിക പീഡിനത്തിന് ഇരയാകുന്നത്.
മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരിയെ പ്രതി തട്ടിക്കൊണ്ടുപോയാണ് പീഡിപ്പിച്ചത്. ഇതിന് പിന്നാലെ കടന്നു കളഞ്ഞ പ്രതിയായ ക്രിസ്റ്റൽരാജിനെ വൈകിട്ട് ആലുവയിലെ മാർത്താണ്ഡവർമ്മ പാലത്തിനടിയിൽ വച്ചാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. പോലീസ് സംഘത്തെ കണ്ട് പുഴയിലേക്ക് ചാടിയ പ്രതിയെ പിന്തുടർന്ന് പിടിക്കുകയായിരുന്നു. തുടർന്ന് ഇയാളെ രഹസ്യ കേന്ദ്രത്തിൽ എത്തിച്ച ചോദ്യം ചെയ്തു. പെൺകുട്ടിക്കൊപ്പം പ്രതിയെ കണ്ടെന്ന സാക്ഷി മൊഴികളും സിസിടിവി ദൃശ്യങ്ങളുമാണ് പ്രതിയെ പിടികൂടുന്നതിൽ നിർണായകമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക