പൂവച്ചലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ആദിശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കായുള്ള അന്വേഷണം ശക്തമാക്കി. പൊലീസ് നാല് സംഘമായി തിരിഞ്ഞാണ് അന്വേഷണം നടത്തുകയാണ്. ഒളിവിലുള്ള പൂവച്ചല്‍ ഭൂമികയില്‍ പ്രിയരഞ്ജനെ (51) ഉടന്‍ പിടികൂടുമെന്നും ഇയാള്‍ സംസ്ഥാനം വിടാന്‍ സാധ്യതയില്ലെന്നും കാട്ടാക്കട ഡിവൈഎസ്പി വി ഷിബു വ്യക്തമാക്കി.
ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. പൂവച്ചല്‍ പുളിങ്കോട് അരുണോദയത്തില്‍ അരുണ്‍കുമാറിന്റെ മകന് ആദിശേഖറിനെ (14) കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവം ആസൂത്രിത കൊലപാതകമാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ തെളിഞ്ഞിരുന്നു. ‘ക്ഷേത്ര മതിലില്‍ മൂത്രം ഒഴിക്കുന്നത് ശരിയാണോ’ എന്ന ആദിയുടെ ചോദ്യമാണ് വൈരാഗ്യത്തിന് പിന്നിലെ കാരണം. കഴിഞ്ഞ 30ന് വൈകിട്ട് അഞ്ചോടെയാണ് പ്രിയരഞ്ജന് കാറിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക