ബിജെപിയിൽ അച്ചടക്കനടപടി നേരിട്ടു പുറത്തുനിൽക്കുന്ന എല്ലാ പ്രവർത്തകരെയും നേതാക്കളെയും പാർട്ടിയിലേക്കു തിരിച്ചെടുക്കാനും അർഹതപ്പെട്ട സ്ഥാനങ്ങൾ നൽകാനും ബിജെപി സംസ്ഥാന നേതൃയോഗത്തിൽ തീരുമാനം.
വളരെ ഗുരുതരമായ കുറ്റത്തിന് മാറ്റിനിർത്തപ്പെട്ടവരെയൊഴിച്ച് ബാക്കിയെല്ലാവരെയും വരുംദിവസങ്ങളിൽ തിരിച്ചെടുക്കുന്ന നടപടി തുടങ്ങും. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള ഇപ്പോഴത്തെ സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ടായതിനെ തുടർന്ന് പുറത്തുനിൽക്കേണ്ടിവന്ന മുൻ സംസ്ഥാന വക്താക്കളായ സന്ദീപ് വാരിയർ, പി.ആർ.ശിവശങ്കർ എന്നിവർ സംസ്ഥാന കമ്മിറ്റി അംഗങ്ങളായിത്തന്നെ തിരിച്ചെത്തിയതുപോലെ എല്ലാവരെയും തിരിച്ചുകൊണ്ടുവരാനാണു തീരുമാനം.
ഇതിന്റെ പൂർണചുമതല ആർഎസ്എസ് പ്രതിനിധിയും സംഘടനാ ജനറൽ സെക്രട്ടറിയുമായ കെ.സുഭാഷ് ഏറ്റെടുത്തിട്ടുണ്ട്. നേതൃമാറ്റമില്ലാതെ തന്നെ സംഘടനയുടെ പ്രവർത്തനത്തിൽ പൂർണമായും തിരുത്തൽ നടപടിക്കാണ് ആർഎസ്എസ് ഇതുവഴി ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക