അധ്യാപികമാരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ പൂർവ്വ വിദ്യാർത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയിലെ കോട്ടപ്പടി ചെറാട്ടുകുഴി മഞ്ചേരി തൊടിയിൽ ബിനോയ് (26) ആണ് അറസ്റ്റിലായത്.
2014-16 വർഷങ്ങളിൽ സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയായിരുന്ന ബിനോയ് അധ്യാപികമാർ സാമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ഫോട്ടോകൾ ഇന്റർനെറ്റിൽ നിന്നെടുത്ത അശ്ലീല ഫോട്ടോകളും ആയി ചേർത്ത് രൂപമാറ്റം വരുത്തി പ്രധാനാദ്ധ്യാപികയുടെ പേരിൽ വ്യാജമായി ഉണ്ടാക്കിയ സമൂഹമാധ്യമ അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതി കുറ്റസമ്മതം നടത്തിയതായും അധ്യാപികമാരെ അപകീർത്തിപ്പെടുത്തി അക്കൗണ്ട് ഫോളോ ചെയ്യുന്നവരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും ആണ് കൃത്യം നടത്തിയത് എന്നും പോലീസ് പറഞ്ഞു. രണ്ടായിരത്തോളം പേരാണ് വ്യാജ പ്രൊഫൈൽ ഫോളോ ചെയ്യുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മലപ്പുറം അഡീഷണൽ എസ്പി പ്രദീപ്കുമാറിന് ലഭിച്ച പരാതിയിൽ മലപ്പുറം ഡിവൈഎസ്പി പി അബ്ദുൽ ബഷീർ, സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം ജെ അരുൺ എന്നിവരുടെ നേതൃത്വത്തിൽ സൈബർ പോലീസ് സ്റ്റേഷൻ എസ് ഐ അബ്ദുല്ലത്തീഫ് എ എസ് ഐ റിയാസ് ബാബു, സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ അശോക് കുമാർ, മുഹമ്മദ് ഷാഫി എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക