ഒരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് യുഎൻ പൊതുസഭയിൽ വ്യക്തമാക്കി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഐക്യരാഷ്ട്രസഭയുടെ 78-ാമത് ജനറൽ അസംബ്ലി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകമിപ്പോൾ അശാന്തിയിലൂടെയാണ് കടന്നു പോകുന്നതെന്നും പ്രശ്ന പരിഹാരത്തിനുളള മാർഗം നയതന്ത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. യുഎൻ സുരക്ഷാ കൗൺസിൽ പരിഷ്കരിക്കുകയും കൂടുതൽ ഇടപെടലുകൾ നടത്തുകയും ചെയ്യണം. എല്ലാം രാജ്യങ്ങൾക്കും പ്രധാനം ദേശതാത്പര്യമാണെന്നും ജയശങ്കർ പറഞ്ഞു.
ഖാലിസ്ഥാനി വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ സർക്കാരിന്റെ പങ്കിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. തീവ്രവാദം, അക്രമം എന്നിവയ്ക്കെതിരെയുളള പ്രതികരണങ്ങൾ രാഷ്ട്രീയ സൗകര്യത്തിന് അനുസരിച്ച് നിർണ്ണയിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാനഡയുടെ പേര് വിഷയത്തിൽ അദ്ദേഹം സംസാരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക