തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം കൈക്കൂലി വാങ്ങിയെന്ന പരാതി ഏറെ ഞെട്ടലുണ്ടാക്കുന്ന വാർത്ത എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രിയുടേതുള്‍പ്പെടെ എല്ലാ വകുപ്പുകളില്‍ നിന്നും നാണംകെട്ട രീതിയിലുള്ള വാൻ അഴിമതികളാണ് പുറത്ത് വരുന്നത്. എങ്ങനെയെങ്കിലും അഴിമതി നടത്തി പണമുണ്ടാക്കുകയെന്ന ഒറ്റ ലക്ഷ്യമാണ് സർക്കാരിനെന്നും അദ്ദേഹം വിമർശിച്ചു.
മെഡിക്കല്‍ ഓഫിസര്‍ നിയമനത്തിന് 15 ലക്ഷം രൂപയാണ് കൈക്കൂലിയായി മന്ത്രിയുടെ സ്റ്റാഫ് അംഗവും കൂട്ടാളിയും ആവശ്യപ്പെട്ടതെന്നാണ് പരാതിയില്‍ ഉന്നയിക്കുന്നത്. മന്ത്രി ഓഫിസ് പ്രവര്‍ത്തിക്കുന്ന സെക്രട്ടേറിയറ്റിന് തൊട്ടരികില്‍ വച്ച് ആരോഗ്യമന്ത്രിയുടെ പി.എക്ക് ഒരു ലക്ഷം രൂപ നല്‍കിയെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക