സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബമ്പർ ഒന്നാം സമ്മാനമായ 25 കോടി രൂപ ലഭിച്ചത് തമിഴ്നാട്ടിൽ കരിഞ്ചന്തയിൽ വിറ്റ ടിക്കറ്റിന് ആണെന്നും സമ്മാനത്തുക നൽകരുതെന്നും ഉള്ള പരാതിയുമായി തമിഴ്നാട് സ്വദേശി. കേരള സംസ്ഥാന ലോട്ടറികൾ മറ്റ് സംസ്ഥാനങ്ങളിൽ വിൽക്കുന്നത് നിയമലംഘനമാണ് എന്നും കരിഞ്ചന്തയിൽ വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചതിനാൽ സമ്മാനത്തുക നൽകരുതെന്നും തമിഴ്നാട് സ്വദേശിയുടെ പരാതിയിൽ പറയുന്നു.
ഒന്നാം സമ്മാനാർഹമായ ലോട്ടറി കേരളത്തിലെ ഏജൻസിയിൽ നിന്ന് കമ്മീഷൻ വ്യവസ്ഥയിലെടുത്ത തമിഴ്നാട്ടിലെ ചില ഭാഗങ്ങളിൽ വിറ്റ് ടിക്കറ്റിൽ ഉൾപ്പെട്ടതാണ് എന്നും ആയതിനാൽ ഇത്തവണത്തെ സമ്മാനത്തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സർക്കാർ വിനിയോഗിക്കണമെന്നും കരിഞ്ചന്തയിൽ വിൽപ്പന നടത്തിയ വ്യക്തിക്ക് ഉൾപ്പെടെയാണ് സമ്മാനം ലഭിച്ചതെന്നും ബിന്ദ്ര ചാരിറ്റബിൾ ട്രസ്റ്റ് ഉടമ ഡി അൻപു റോസ് മുഖ്യമന്ത്രിക്കും ലോട്ടറി ഡയറക്ടറേറ്റിനും നൽകിയ പരാതിയിൽ പറയുന്നു.
മറ്റു സംസ്ഥാനങ്ങളിലെ മേൽവിലാസക്കാർക്ക് സമ്മാനം ലഭിച്ചാൽ അത് പരിശോധിക്കുന്നതിനായി ലോട്ടറി വകുപ്പിൽ പ്രത്യേക സമിതി ഉണ്ടെന്നും ആ നടപടിക്രമം കൂടി പൂർത്തിയാക്കിയാൽ മാത്രമേ സമ്മാനം നൽകൂ എന്നും കേരളത്തിലെ ലോട്ടറി മറ്റു സംസ്ഥാനങ്ങളിൽ വിൽക്കാൻ അനുമതി ഇല്ലെങ്കിലും കേരളത്തിൽ എത്തി മറ്റ് സംസ്ഥാനക്കാർ ലോട്ടറി വാങ്ങിയാൽ അത് തടയാനാകില്ലെന്നും ലോട്ടറി അധികൃതർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക