കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ വായ്പ അടച്ചവരുടെ ആധാരങ്ങൾ തിരികെ നൽകാൻ ഹൈക്കോടതി ഇ ഡി ക്ക് നിർദ്ദേശം നൽകി. രേഖാമൂലം ബാങ്ക് ആവശ്യപ്പെടുകയാണെങ്കിൽ ആധാരങ്ങൾ തിരികെ നൽകുന്നതിന് തടസ്സമില്ലെന്ന് ഇഡി യും വ്യക്തമാക്കിയതോടെ ആധാരങ്ങൾ ലഭിക്കുന്നതിനായി ബാങ്കിന് അപേക്ഷ നൽകാൻ പരാതിക്കാരോട് കോടതി ആവശ്യപ്പെട്ടു.
വായ്പ തിരിച്ചടച്ചവരുടെ ആധാരങ്ങൾ ബാങ്ക് അധികൃതർ അപേക്ഷ നൽകുന്നതിനനുസരിച്ച് തിരികെ നൽകണമെന്നും അന്വേഷണത്തിന് ആവശ്യമുള്ള ആധാരങ്ങളുടെ പകർപ്പ് എടുത്തതിനുശേഷം ഒറിജിനൽ ആധാരങ്ങൾ തിരികെ നൽകണമെന്നും ഹൈക്കോടതി ഇഡി ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് നിക്ഷേപകർക്ക് ഒരു രൂപ പോലും നഷ്ടം സംഭവിക്കാത്ത രീതിയിൽ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും 252 കോടി രൂപ നിക്ഷേപകർക്ക് കൊടുക്കാൻ ഉണ്ടെന്നും 73 കോടി രൂപ ഇതുവരെ നൽകിയിട്ടുണ്ട് 50 കോടി രൂപ കൂടി നൽകാനായി ഉടൻതന്നെ ലഭ്യമാക്കുമെന്നും സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. കേരള ബാങ്കിന്റെ ഒരു ഉദ്യോഗസ്ഥനെ കരുവന്നൂർ ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ആയി നിയമിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക