ചണ്ഡീഗഡ്: ഹരിയാനയില്‍ കോളജ് കാമ്പസിനുള്ളില്‍വച്ച് വിദ്യാര്‍ഥിയെ കുത്തിക്കൊന്നു. ബിഎ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ ശിവം ആണ് കൊലപാതകത്തിന് ഇരയായത്. രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ അവസാനിച്ചത്. ബുധനാഴ്ച വൈകുന്നേരം ഭഗവാന് പരശുറാം കോളജിലാണ് കേസിനസപദമായ സംഭവം നടക്കുന്നത്.
ശിവവും സുഹൃത്തുക്കളും കാന്റീനില്‍ ഇരിക്കുമ്പോള്‍ മറ്റൊരു സംഘം വിദ്യാര്‍ഥികളെത്തി ഇവരില്‍ ഒരാളെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചു. ഇത് ശിവം തടഞ്ഞതിനെത്തുടർന്ന് ഇരുകൂട്ടരും തമ്മില്‍ വഴക്ക് ഉണ്ടാവുകയും അത് ഏറ്റുമുട്ടലിലേക്ക് നയിക്കുകയും ചെയ്തു.
ഇതിനിടെ വിദ്യാര്‍ഥിക്ക് കുത്തേൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക